Malayalam

സിലോണ്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; മലയാള ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം

ഒരു ഗര്‍ഭിണിയായ ദളിത് വിധവയുടെ പോരാട്ടത്തിന്റെ കഥപറഞ്ഞ ‘ എ പ്രഗനന്റ് വിഡോ’യ്ക്ക് കൊളംബോയില്‍ നടന്ന ശ്രീലങ്ക -സിലോണ്‍ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള അംഗീകാരം. ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ ഉണ്ണി കെ ആര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. വ്യാസചിത്ര ഫിലിംസിനുവേണ്ടി ഡോ പ്രഹ്ലാദ് വടക്കേപ്പാട്ടാണ് എ പ്രഗനന്റ് വിഡോ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാരും സിസ്റ്റവും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള സമീപനം ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നതായി ജൂറി കമ്മിറ്റി വിലയിരുത്തി. കൊളംേബായില്‍ നടന്ന ചടങ്ങില്‍ വെച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗം ചമിന്ദ്രാനീ കിരിയെല്ലിയില്‍ നിന്നും രാജേഷ് തില്ലങ്കേരി പുരസ്‌കാരം ഏറ്റുവാങ്ങി.

ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗം ഓഷാനി ഉമാംഗ ഹപുആരാച്ചി സര്‍ട്ടിഫിക്കറ്റ് കൈമാറി. ശ്രീലങ്ക തുറമുഖ, വ്യോമയാന മന്ത്രി ബോസ് ധര്‍മ്മലിംഗം, നടനും ശ്രീലങ്കല്‍ വ്യോമയാന സെക്രട്ടറിയുമായ കെ ജി മധുഷാന്‍ ഹരിന്തര, ഡോ. എച്ച് ഇ എം എന്‍. സര്‍ദാര്‍ അലി (ഇന്‍ഡോ ശ്രീലങ്ക ഫിലിം ആന്റ് കള്‍ച്ചറല്‍ ഫോറം), ഏഷ്യ ടി വി മാനേജിംഗ് ഡയറക്ടര്‍ ഡോ. അശങ്ക ദിശാനായകെ, ലിങ്കണ്‍ ആര്‍ പ്രഭാകരന്‍ (യുഎസ്എ) ആന്ധ്രാപ്രദേശ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അമ്പാട്ടി മധു മോഹന്‍ കൃഷ്ണ, ഡോ. സുനില്‍ ഡി. ബി. അബേയരത്‌നെ, ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ ആര്‍ബിട്രേറ്റര്‍, ചെയര്‍മാന്‍ – ഐസിടി ലോയേഴ്‌സ് ഗില്‍ഡ് – ശ്രീലങ്ക, സ്റ്റെര്‍ലിംഗ് ദേവദാസ് (ബാലിസ് എന്റര്‍ടൈന്‍മെന്റ് – ശ്രീലങ്ക), കുമാരവേല്‍ ജഗനാഥന്‍, ഡോ. ദില്‍ഹാന്‍ സമ്പത്ത് ജയത്തിലകെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ട്വിങ്കിള്‍ ജോബി, ശിവകുമാര്‍, അജീഷ് കൃഷ്ണ, തുഷാര പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സാം ലാല്‍ പി തോമസ് ക്യാമറയും, സുജിര്‍ ബാബു സുരേന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Story Highlights : Ceylon International Film Festival; Malayalam film wins best screenplay award

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button