ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. സിനിമയുടെ പ്രിന്റ് നേരത്തെ ലീക്ക് ആയത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇനി തിയേറ്ററിൽ എത്താൻ പോകുന്നത് സിനിമയുടെ പുതിയ പതിപ്പ് ആകുമെന്ന് പറയുകയാണ് നിർമാതാവ് കെ എൻ നാരായണ.’ജനനായകനിൽ ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു വേർഷൻ ആകും പ്രേക്ഷകർ തിയേറ്ററിൽ കാണാൻ പോകുന്നത്. പാട്ടുകളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ ഞങ്ങൾ വരുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ ഇന്നുവരെ സിനിമ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. ഒരു സ്പോയിലറും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, നിർമാതാവിന്റെ വാക്കുകൾ.
ജനനായകന്റെ കേരള അഡ്വാൻസ് ബുക്കിംഗ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതൽ ആരംഭിക്കും. ആദ്യ ദിനം വമ്പൻ കളക്ഷൻ തന്നെ സിനിമയ്ക്ക് കേരളത്തിൽ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
ദളപതി വിജയ്യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.




