Malayalam

വാഴ2 എഡിറ്റിംഗ് നടക്കുമ്പോഴാണ് എന്റെ അച്ഛൻ പെട്ടെന്ന് മരിച്ചത്, ബിജുക്കുട്ടന്റെ രംഗം ട്രോമയായി; കണ്ണൻ മോഹൻ

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കുന്നു. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. സിനിമയിലെ ബിജുക്കുട്ടന്റെ സീനുകൾക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്, ഇപ്പോഴിതാ ഈ സിനിമയുടെ സമയത്തായിരുന്നു തന്റെ അച്ഛന്റെ വിയോഗമെന്നും അതുകൊണ്ട് തന്നെ ബിജുക്കുട്ടന്റെ സീനുകൾ കട്ട് ചെയ്യുമ്പോൾ ട്രോമാ ഉണ്ടായിരുന്നതായും പറയുകയാണ് സിനിമയുടെ എഡിറ്റർ കണ്ണൻ മോഹൻ. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് എന്റെ അച്ഛൻ പെട്ടെന്ന് മരിച്ചത്. ആ സമയത്താണ് ബിജുചേട്ടന്റെ സീൻ എനിക്ക് എഡിറ്റ് ചെയ്യാൻ ലഭിക്കുന്നത്. അത് കണ്ടപ്പോൾ ട്രോമയിൽ ആയിപ്പോയി. നിങ്ങളെ പോലെ തന്നെ എനിക്കും വളരെ ഫീൽ ആയ ഒരു രംഗമായിരുന്നു അത്. കണ്ടപ്പോൾ വളരെ വിഷമം തോന്നി, കാരണം അത്തരത്തിലുള്ള സീനുകളുമായി നമ്മൾ ഇമോഷണലായി കണക്ട് ആകുമല്ലോ,’ കണ്ണൻ മോഹൻ പറഞ്ഞു.വാഴയുടെ മൂന്നാംഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ നായകന്മാരായി എത്തിയ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണക്കാരായ യുവാക്കളുടെ ജീവിതവും അവരുടെ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും സത്യസന്ധമായി അവതരിപ്പിച്ചതിനാലാണ് ഈ സിനിമ വിജയം നേടിയത്.

വാഴ 2വിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് സിനിമയെന്നും ഇമോഷണല്‍ സീനുകള്‍ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യല്‍ മീഡിയ സെന്‍സേഷനുകള്‍ ആയ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്, അല്‍ അമീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്. ഏപ്രില്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button