ഇന്ത്യയിലെ തന്നെ കോമഡി സിനിമകളുടെ മാസ്റ്റര്‍ സംവിധായകനാണ് മലയാളികളുടെ സ്വന്തം പ്രിയദര്ശന്. പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ പദ്മശ്രീ ലഭിച്ചതല്ല തന്റെ കരിയറിൽ തീയേറ്റവും വലിയ അച്ചീവ്മെന്റ് എന്ന പറയുകയാണ് പ്രിയദർശൻ. സല്മാന് ഖാനെയും ഗോവിന്ദയെയും വെച്ച് സിനിമ ചെയ്തതും അവരെ പുലര്‍ച്ചെ അഞ്ച് മണിക്ക് സെറ്റിലെത്തിച്ച് സിനിമ പൂര്‍ത്തിയാക്കിയതുമാണ് അച്ചീവ്മെന്റ് എന്ന് പ്രിയദർശൻ പറയുന്നു.
‘പദ്മശ്രീ ലഭിച്ചപ്പോൾ നിരവധിപേർ അഭിനന്ദിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാള്‍ എന്നോട് ‘പദ്മശ്രീ കരിയറിലെ വലിയൊരു അച്ചീവ്മെന്റായി തോന്നുന്നുണ്ടോ’ എന്ന്. അതിന് ഞാൻ നൽകിയ മറുപടി, പദ്മശ്രീ കിട്ടിയതല്ല, സല്മാന് ഖാനെയും ഗോവിന്ദയെയും വെച്ച് സിനിമ ചെയ്തതും അവരെ പുലര്‍ച്ചെ അഞ്ച് മണിക്ക് സെറ്റിലെത്തിച്ച് സിനിമ പൂര്‍ത്തിയാക്കിയതുമാണ് വലിയ അച്ചീവ്മെന്റ് എന്നായിരുന്നു. ആ സിനിമ ഞാൻ പറഞ്ഞ സമയത്ത് തന്നെ തീർത്തു. ഞാൻ ഗോവിന്ദയോട് പറഞ്ഞിട്ടുണ്ട് ഞാൻ നിങ്ങളെക്കുറിച്ച് ഇങ്ങനെ കേട്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ ഈ സിനിമ ചെയ്യുമ്പോൾ വൈകി വരരുതെന്ന്. സിനിമയുടെ ചിത്രീകരണം തീരും വരും അദ്ദേഹം കൃത്യ സമയത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയിരുന്നു.
എന്റെ ഫിലിം മേക്കിങ് എല്ലാവരും പറയുന്ന പോലെ ഒരു പിക്ക് നിക്ക് പോലെയാണ്. എന്റെ സെറ്റില്‍ വരുന്ന ആര്‍ട്ടിസ്റ്റുകളെ കാരവാനില്‍ തന്നെ വിശ്രമിക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. എല്ലാരും ഒന്നിച്ച് ഇരിക്കാനാണ് ഞാൻ പറയാറുള്ളത്. അവർ സംസാരിക്കുമ്പോൾ ഈഗോ ഉണ്ടാകില്ല, മാത്രമല്ല സീനുകൾ ഇംപ്രൂവ് ചെയ്യാനും പ്ലാനുകൾ ഉണ്ടാകുകയും ചെയ്യും. ഇപ്പോഴത്തെ തലമുറയിലെ ആളുകള്‍ക്ക് അത് മനസിലാകാന്‍ കുറച്ച് പ്രയാസമാണ്. അന്ന് എന്നെ പലരും ഉപദേശിച്ചിരുന്നു. വലിയ റിസ്കാണ് എടുക്കുന്നതെന്നും ഇതിന്റെ ആവശ്യമൊന്നും ഇല്ലെന്നും. പക്ഷേ, എനിക്ക് അത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുമെന്ന് ഉറപ്പായിരുന്നു,’ പ്രിയദർശൻ പറഞ്ഞു.




