ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്നത്തെ എം.ജി.ആര് ഗവണ്മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) ശ്രീനിവാസന്റെ സീനിയറായിരുന്നു തമിഴ് സൂപ്പര്‍താരം രജനികാന്ത്. സിനിമയില്‍ എത്തിയ ശേഷം താന്‍ രജനികാന്തിനെ കരയിപ്പിച്ചതിനെ കുറിച്ച് ശ്രീനിവാസന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാര്‍ ആകുന്നതിനും മുന്‍പേ ശ്രീനിവാസനും രജനിയും സുഹൃത്തുക്കളായിരുന്നു.സിനിമയുടെ കഥ അശോക് രാജ് എന്ന സൂപ്പര്‍താരത്തെയും ബാലന് എന്ന ബാര്‍ബറെയും കുറിച്ചായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ശിവാജി റാവു എന്ന പഴയ സുഹൃത്ത് പിന്നീട് രജനികാന്ത് എന്ന മഹാനടനായി മാറുമെന്ന് താന്‍ അന്ന് കരുതിയിരുന്നില്ലെന്ന് ശ്രീനിവാസന് പറയുന്നു. ‘രണ്ടാം ദിവസം അദ്ദേഹം എന്നോട് സിനിമയിലെ സൂക്ഷ്മമായ സീനുകളെക്കുറിച്ച് ചോദിച്ചു. സിനിമയേക്കാള്‍ കൂടുതല്‍ എന്നെക്കുറിച്ച് അറിയാനായിരുന്നു അദ്ദേഹത്തിന് താല്പര്യം,’ ശ്രീനിവാസന് പറഞ്ഞു.തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് മലയാളം സിനിമയുടെ അത്ര വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും രജനികാന്ത് എന്ന മനുഷ്യസ്നേഹിയെക്കുറിച്ചും ശ്രീനിവാസന് പറയുന്നുണ്ട്. ‘അദ്ദേഹം വലിയ ഹൃദയമുള്ള മനുഷ്യനാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടെയുണ്ടായിരുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനേക്കാള്‍ അവര്‍ക്ക് സിനിമകളില്‍ അവസരം നല്കി സഹായിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്,’ ശ്രീനിവാസന് പറഞ്ഞു.
ശ്രീനിവാസന് തിരക്കഥയെഴുതി അഭിനയിച്ച ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് ഈ സംഭവം നടക്കുന്നത്. ചിത്രം കണ്ട പ്രശസ്ത തമിഴ് സംവിധായകന് പി. വാസു അത് കാണാന്‍ രജനികാന്തിനോട് നിര്‍ദ്ദേശിച്ചു. താന്‍ അന്ന് മുംബൈയിലായിരുന്നുവെന്നും തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമ അവസാനിക്കാറായിരുന്നു. സിനിമ കഴിഞ്ഞ് രജനികാന്ത് പുറത്തിറങ്ങുന്നത് കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വികാരാധീനനായ അദ്ദേഹം തന്നെ നോക്കി വരികയും ഏറെ നേരം കെട്ടിപ്പിടിക്കുകയും ‘നീ എന്നെ കരയിപ്പിച്ചു കളഞ്ഞു’വെന്ന് പറഞ്ഞുവെന്നും ശ്രീനിവാസന് 2008-ല്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.




