തന്റെ ആദ്യ സംവിധാന സംരംഭമായ റെഡ് റൈൻ എന്ന ചിത്രം വിജയമാകാത്തതിനാൽ പിനീട് ഒരു ചിത്രം തുടങ്ങാൻ ഏറെ നാൾ പരിശ്രമിക്കേണ്ടി വന്നു എന്ന് ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ. തിയറ്ററുകളിൽ ഗംഭീര അഭിപ്രായങ്ങളോട് പ്രദർശനം തുടരുന്ന പ്രണവ് മോഹൻലാൽ നായകനാകുന്ന ഡീയസ് ഈറെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സംസാരിക്കുകയായിരുന്നു രാഹുൽ സദാശിവൻ. “ആദ്യ ചിത്രത്തിനേറ്റ പരാജയം കാരണം പിന്നീട ഒരു അവസരത്തിന് സമയമെടുത്തു, പത്തു കൊല്ലത്തിൽ മലയാളത്തിൽ ഞാൻ ചെന്ന് കാണാത്ത നടന്മാരോ നിർമ്മാതാക്കളോ ഇല്ല. ഞാൻ ഒരിക്കലും സിനിമയിൽ നിന്ന് മാറി നിന്നില്ല, മറിച്ച് ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവസാനം എന്റെ കഥ കേട്ട് ഇഷ്ട്ടപ്പെട്ട ഷെയ്ൻ നിഗമാണ് എന്നെ അൻവർ റഷീദിനെ പരിചയപ്പെടുത്തിയത്. എന്തായാലും ഇപ്പോൾ എന്റെ സിനിമകൾ ആളുകൾ സ്വീകരിക്കുന്നത് സന്തോഷം മാത്രം” രാഹുൽ ശിവൻ പറയുന്നു.
ആദ്യ ചിത്രമായ റെഡ്ന റെയ്നിൽ നരെയ്ൻ ആണ് നായകനായത്, സഹോദരന്റെ തിരോധാനം അന്വേഷിച്ചു പോകുന്ന നരേനും സംഘവും ഒരു അന്യഗ്രഹ ജീവിയുടെ മുന്പിലെത്തിപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ കോളേജ് പഠനത്തിന് ശേഷം ചെയ്ത ചിത്രമായതിനാൽ ചിത്രത്തിൽ പോരായ്മകളുണ്ടാകുമെന്നും എങ്കിലും റെഡ് റെയ്ൻ ഇഷ്ടപ്പെടുന്നവർ ഇപ്പോഴുമുണ്ടെന്ന് കേൾക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറയുന്നു. ഹൊറർ സിനിമകളില്ലോടെ മാത്രം ഫാൻബേസ് ഉണ്ടാക്കിയെടുത്ത ചുരുക്കം ചില സംവിധായകരിലൊരാളായ രാഹുൽ സദാശിവനെ ഹോളിവുഡ് സംവിധായകൻ റോബർട്ട് എഗേഴ്സുമായി വരെയാണ് ആരാധകർ താരതമ്യം ചെയ്യുന്നത്. ദി വിച്ച്, ലൈറ്റ് ഹൗസ്, ദി നോർത്ത് മാൻ, നൊസ്‌ഫെറാട്ടു തുടങ്ങിയ പീരിയഡ് ഹൊറർ ചിത്രങ്ങളിലൂടെയാണ് റോബർട്ട് എഗേഴ്സ് ശ്രദ്ധ നേടുന്നത്. രാഹുൽ സദാശിവന്റെ ഭ്രമയുഗം പോലെ റോബർട്ട് എഗേഴ്‌സും ബ്ലാക്ക് ആൻഡ് വൈറ്റില തീർത്ത ഹൊറർ ചിത്രമാണ് ലൈറ്റ് ഹൗസ്.




