കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ ഒരു വീഡിയോ ആയിരുന്നു നറുക്കെടുപ്പ് വിജയിയോട് അനാവശ്യ ചോദ്യം അവതാരക മീര അനിൽ ചോദിച്ചതും അത് കണ്ടുകൊണ്ട് നിന്ന നടൻ ആസിഫ് അലി തടഞ്ഞതും. കോഴിക്കോട് വച്ച് പുതിയ ഐഫോണിന്റെ ലോഞ്ച് പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. മീര അനിലിന് നേരെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് മീര. താൻ മനഃപൂർവം പരിഹസിക്കാന്‍ വേണ്ടി ചെയ്തതല്ല അതെന്ന് മീര പറയുന്നു.
‘ആരെയും പരിഹസിക്കാന്‍ വേണ്ടി ചെയ്തതല്ല. ആ ട്രാൻസിഷൻ കാണിക്കാന്‍ വേണ്ടിയായിരുന്നു. പെട്ടെന്ന് ഐഫോണിലേക്ക് വരുമ്പോള്‍, ഒരു പൂ പോലും പ്രതീക്ഷിക്കാതെ വരുമ്പോള്‍ ഒരു പൂക്കാലം തന്നെ കിട്ടുന്ന എന്ന മൊമന്റായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ പലരും വേറൊരു തരത്തിലേക്ക് എടുത്തു. മനഃപൂർവം പരിഹസിക്കാൻ വേണ്ടി ചെയ്തതല്ല അത്. എല്ലാവര്‍ക്കും അവരവരുടെ യുക്തിയ്ക്ക് അനുസരിച്ച് പെരുമാറാനുള്ള സ്‌പേസ് എപ്പോഴും കൊടുക്കാറുണ്ട്.
ഞാന്‍ ചെയ്യുന്നതില്‍ ഇഷ്ടപ്പെടാത്തതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്. പതിനെട്ട് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. ഇത്രയും കാലം ഇവിടെ നിര്‍ത്തിയത് പ്രേക്ഷകരാണ്. അവര്‍ക്ക് വേണ്ടിയാണ് സ്റ്റേജിലെത്തുന്നത്” മീര അനില്‍ പറയുന്നു. സ്റ്റേജിൽ വെച്ച് ആസിഫ് അലി തന്നെ തിരുത്തിയതിനെക്കുറിച്ചും മീര എടുത്ത് പറയുന്നുണ്ട്. ‘ആസിഫ് അലി എപ്പോഴും തങ്കമാന പയ്യനാണ്. എല്ലായിപ്പോഴും ആസിഫ് ഒരു ചക്കരയാണ്; മീര കൂട്ടിച്ചേർത്തു.
അതെസമയം, സദസില്‍ നിന്നും നറുക്കെടുപ്പില്‍ ജയിച്ച യുവാവിനോട് സ്റ്റേജിലേക്ക് വരാന്‍ അവതാരകയായ മീര അനില്‍ ആവശ്യപ്പെട്ടു. വേദിയിലെത്തിയ യുവാവിനോട് മീര നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവ് പോക്കറ്റില്‍ നിന്നും ഫോണ്‍ എടുക്കാന്‍ ഒരുങ്ങവെ ആസിഫ് അലി മീരയെ തടയുകയായിരുന്നു. ഇതോടെ മീര പിന്‍വാങ്ങി. ഈ വിഡിയോയാണ് വൈറലാകുന്നത്. ചെറുപ്പക്കാരന്റെ സ്വകാര്യതയെ മാനിക്കാന്‍ ആസിഫ് അലി കാണിച്ച കരുതലിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.




