ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവ് ഒരുക്കിയ സിനിമയാണ് ഗാട്ട ഗുസ്തി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ആദ്യ ഭാഗത്തിലെ ഇന്റർവെൽ സീനിനായി ചെലവഴിച്ച തുകയെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു വിശാൽ.
‘ഞങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ഒരു സീൻ ആണ് ഗാട്ട ഗുസ്തിയിലെ ഇന്റർവെൽ ഫൈറ്റ് സീക്വൻസ്. 1.3 കോടിയാണ് ആ ഫൈറ്റിനായി ചെലവായത്. കാരണം ഞങ്ങൾ അത്രയ്ക്കും കോൺഫിഡന്റ് ആയിരുന്നു. എന്റെ സിനിമയിൽ ഇത്രയും വലിയ സെറ്റോ എന്നോർത്ത് ഒരു സൈഡിൽ ഞാൻ സന്തോഷപ്പെട്ടു എന്നാൽ മറ്റൊരു ഭാഗത്ത് എനിക്ക് ഇങ്ങനെ ഒരു ഫൈറ്റ് കിട്ടിയില്ലല്ലോ എന്നും ഓർത്തു’, വിഷ്ണുവിന്റെ വാക്കുകൾ.
വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും ഗാട്ട ഗുസ്തിയുടെ രണ്ടാം ഭാഗത്തിലുണ്ടാകുകയെന്നാണ് ടീസര്‍ നല്കുന്ന സൂചന. ആദ്യഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നയാവും രണ്ടാഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ് കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. രമ്യ കൃഷ്ണന്, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെത്തിയ പുതിയ താരങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്ർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷോണ്‍ റോള്‍ഡന്‍ ആണ് സംഗീതം. ഛായാഗ്രാഹണം കെ എം ഭാസ്കരന് ചിത്രം ജൂലൈ മൂന്നിന് തിയേറ്ററുകളില്‍ എത്തും.




