Hindi

പെയ്ഡ് പ്രീമിയറിൽ റെക്കോർഡിട്ട് ധുരന്ദർ 2

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. സിനിമയുടെ രണ്ടാം ഭാഗമായ ധുരന്ദർ 2 ദി റിവഞ്ച് ഇന്നലെ പുറത്തിറങ്ങി. ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതൽ പെയ്ഡ് പ്രീമിയർ ഷോയിലൂടെയാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പെയ്ഡ് പ്രീമിയർ ഷോയിലൂടെ റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിയത്. ചിത്രം പെയ്ഡ് പ്രീമിയർ ഷോയിലൂടെ 44 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. പവൻ കല്യാൺ ചിത്രം ഓജി പെയ്ഡ് പ്രീമിയറിലൂടെ നേടിയ 21 കോടിയെ ചിത്രം ഇതോടെ മറികടന്നു.

ഒരു ബോളിവുഡ് ചിത്രം പെയ്ഡ് പ്രീമിയറിലൂടെ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണ് ധുരന്ദറിൻ്റേത്. നേരത്തെ ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2 നേടിയ എട്ട് കോടിയാണ് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന കളക്ഷൻ. ചിത്രത്തിന്റെ ഇന്ത്യൻ വേർഷന്റെ റൺ ടൈം മൂന്ന് മണിക്കൂർ 49 മിനിറ്റാണ്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും രൺവീറിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഗംഭീര പ്രകടനമാണ് രൺവീറിന്റെതെന്നും നാല് മണിക്കൂറോളമുള്ള സിനിമ താങ്ങി നിർത്തുന്നത് രൺവീർ ആണെന്നുമാണ് റിവ്യൂസ്. ചിത്രത്തിന്റെ മേക്കിങ്ങും ആക്ഷൻ സീനുകളും മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്.

ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്. രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാന്‍ നിര്‍ബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ധുരന്ദർ’ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button