ചെറുപ്പത്തിൽ പഠനവും നൃത്തവും അഭിനയവും ഒരേപോലെ കൊണ്ടുനടന്ന ദിവ്യാ ഉണ്ണി, വിവാഹശേഷമാണ് സിനിമയിൽനിന്ന് ഇടവേളയെടുത്തത്. ഒരു അധ്യാപികയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾ വന്നതോടെ അഭിനയത്തിലേക്ക് മടങ്ങിയെത്താൻ തനിക്കായുള്ള തടസ്സങ്ങളും, വരുംനാളുകളിൽ നല്ല കഥകൾ വന്നാൽ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പങ്കുവെക്കുകയാണ് താരം. ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.
‘ചെറുപ്പത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍, അമ്മ പറഞ്ഞത് പഠിക്കണം, എന്നാല്‍ മാത്രമേ അഭിനയത്തിലേക്ക് വിടൂ എന്നാണ്. നൃത്താദ്യാപകന്‍, പ്രാക്ടീസ് ചെയ്താലേ സ്റ്റേജില്‍ കയറ്റൂ എന്നും പറഞ്ഞു. അതോടെ ഡാന്‍സും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ ആളാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അത്രയും കൃത്യതയോടെ എല്ലാം കൊണ്ടു പോകാന്‍ സാധിച്ചില്ല. എന്നാൽ വിവാഹത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഡാൻസ് സ്കൂൾ ആരംഭിച്ചതോടെ അധ്യാപികയെന്ന നിലയിൽ ക്ലാസുകൾ മുടക്കാൻ കഴിയാത്ത അവസ്ഥയായി. അമ്മയെന്ന ഉത്തരവാദിത്തം കൂടി വന്നതോടെ അഭിനയത്തിൽ സജീവമാകാൻ സാധിച്ചില്ല. ആഗ്രഹമുണ്ടായിട്ടും താൻ കാരണം ഒരു സിനിമയുടെ ക്രൂവിനും ബുദ്ധിമുട്ടുണ്ടാകരുത് എന്നതിനാലാണ് പ്രൊജക്റ്റുകൾ ഏറ്റെടുക്കാതിരുന്നത്.
ഇടക്കാലത്തുണ്ടായ ഒരു സംഭവവും താരം പങ്കുവെച്ചു. ഒരു കോഴ്സിന്റെ പരീക്ഷയ്ക്കായി നാല് ദിവസം മുൻപ് നാട്ടിലെത്താനും തുടർന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാനും പദ്ധതിയിട്ടിരുന്നെങ്കിലും, കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് തുർക്കി വിമാനത്താവളത്തിൽ രണ്ട് ദിവസം കുടുങ്ങിപ്പോവുകയായിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാനും സാധിച്ചില്ല. അതിന് ശേഷം വേറൊരു കമ്മിറ്റ്മെന്റ് ഏറ്റെടുക്കാന്‍ എനിക്ക് മാനസികമായി തോന്നിയില്ല. ഒരുപക്ഷേ ഇതൊക്കെ എന്റെ മുടന്തന്‍ ന്യായങ്ങളാവാം, എനിക്കങ്ങനെ തോന്നാറുണ്ട്. പക്ഷേ ശരിയായ സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും. കഥകള്‍ കേള്‍ക്കുന്നുണ്ട്; ദിവ്യ ഉണ്ണി പറഞ്ഞു.




