സിനിമ എന്നത് അത്ര വല്യ സംഭവമല്ലെന്നും സിനിമയെ റൊമാന്റിസൈസ് ചെയ്യരുതെന്നും സംവിധായകൻ അഭിനവ് സുന്ദർ നായക്. സിനിമയെ താന്‍ സ്നേഹിക്കുന്നുണ്ടെങ്കിലും സിനിമയെന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറയുകയാണ് അഭിനവ്. അഞ്ജലി പിള്ളയുടെ ദ ഫോര്‍ത്ത് വോളിന് നല്കിയ അഭിമുഖത്തിലാണ് അഭിനവ് സുന്ദര്‍ മനസ് തുറന്നത്.’മോളിവുഡ് ടൈംസ് പൂര്‍ണമായും ഒരു ഹേറ്റ് ലെറ്റര്‍ സിനിമയല്ല. ഈ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ആകുന്നത്. ആ ചിത്രം സിനിമയോടുള്ള ഒരു ലവ് ലെറ്റര്‍ ആയിരുന്നു. അതിന് മുമ്പ് ഇറങ്ങിയിട്ടുള്ള സിനിമയെക്കുറിച്ചുള്ള മറ്റ് ചിത്രങ്ങളും സിനിമയ്ക്കുള്ള ലവ് ലെറ്ററുകള്‍ തന്നെയായിരുന്നു. എനിക്ക് ആ ചിത്രങ്ങളെല്ലാം ഇഷ്ടവുമാണ്. എന്നാല്‍ അവയെല്ലാം സിനിമയെ വലിയ രീതിയില്‍ റൊമാന്റിസൈസ് ചെയ്യുന്നുണ്ട്.
സിനിമയെ വളരെ പരിശുദ്ധമായ ഒന്നായി കാണുന്നത് എനിക്കിഷ്ടമല്ല. സിനിമ എന്നത് വലിയൊരു പുണ്യമാണ് എന്നൊക്കെ പറഞ്ഞ് അതിനെ ഒരു ബബിളിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്നതായി എനിക്ക് തോന്നി. എനിക്ക് അതിനോട് താല്പര്യമില്ല. അതുകൊണ്ട് ഒരിക്കലും സിനിമയ്ക്കുള്ള ലവ് ലെറ്ററായി ഒരു ചിത്രം ചെയ്യില്ലെന്ന് തീരുമാനിച്ചു. ഈ റൊമാന്റിസിസം നിര്‍ത്തേണ്ടതുണ്ട്. സിനിമ എന്ന് പറയുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. സിനിമയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അതിനെ ഇത്രയധികം പുണ്യമായി ഞാന്‍ കാണുന്നില്ല’, അഭിനവിന്റെ വാക്കുകൾ.അഭിനവ് സുന്ദർ നസ്ലെനെ നായകനാക്കി ഒരുക്കുന്ന മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് പുറത്തുവരും. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.




