സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആണെന്ന് നിവിൻ പോളി. തന്റെ മകളുടെ സർജറി കഴിഞ്ഞ ശേഷമാണ് ജിയോ ഹോട്ട് സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയതെന്ന് നിവിൻ പോളി പറഞ്ഞു. വരാൻ പറ്റില്ലെന്ന് വിളിച്ച് പറഞ്ഞിരുന്നുവെന്നും മോഹന്ലാലിനൊപ്പമാണ് താൻ എത്തിയതെന്നും വേദിയിൽ നിവിൻ പോളി പറഞ്ഞു. നടന്റെ ഏറ്റവും പുതിയ സീരീസ് ആയ ഫാർമ ഹോട്ടസ്റ്ററിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കാനിരിക്കുന്നത്. ‘ഇന്ന് കാലത്ത് എന്റെ മകളുടെ സർജറി ഉണ്ടായിരുന്നു. ഈ സർജറി ഉള്ള കാരണം എനിക്ക് വരാൻ പറ്റില്ലെന്ന് പ്രൊഡ്യൂസറിനെയും ഫുൾ ടീമിനെയും ഞാൻ അറിയിച്ചു. ഹോട്ട് സ്റ്റാർ ടീമിനെയും അറിയിച്ചിരുന്നു. പക്ഷെ അവർ തീർച്ചയായും വരാൻ ശ്രമിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ സർജറി കുറച്ച് രാവിലത്തേക്ക് ആക്കി. എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പി ആക്കി നിർത്തിയിട്ടാണ് പോന്നത്.
ലാൽ സാർ ഉച്ചയ്ക്ക് വരുന്നുണ്ടായിരുന്നു. അപ്പോൾ ലാൽ സാറിന്റെ കൂടെ ഞാൻ കയറി പോന്നു. നമ്മൾ എപ്പോഴും മക്കളുടെ കാര്യത്തിലേക്ക് വരുമ്പോൾ പേർസണൽ ആണ്. അപ്പോൾ നമ്മുക്ക് ബാക്കി ഒന്നും പ്രാധാന്യം ഉള്ളത് അല്ല. നമ്മുടെ കുട്ടികൾ അത്രയും പ്രാധാന്യമുള്ള കാര്യാമാണ്,’ നിവിൻ പോളി പറഞ്ഞു.
നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഒരു സെയിൽസ് മാന്റെ കഥ എന്നാണ് സീരിസിന്റെ ടാഗ് ലൈൻ. പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി ആർ അരുണ് ആണ് ഈ വെബ് സീരിസും സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 19 ന് ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്.




