Malayalam

ചിരഞ്ജീവി സിനിമയുടെ സംവിധായകനൊപ്പം ഫഹദ്; ഒപ്പം വെങ്കിടേഷും

മന ശങ്കര വര പ്രസാദ് ഗാരു, F 2, സരിലേരു നീക്കെവ്വരു, ഭഗവന്ത് കേസരി തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് അനിൽ രവിപുടി. കോമഡിയും, ആക്ഷനും ഫാമിലി സെന്റിമെൻറ്സും കലർന്ന അനിൽ രവിപുടി സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളാണ്. ചിരഞ്ജീവി ചിത്രമായ മന ശങ്കര വര പ്രസാദ് ഗാരു ആണ് അവസാനം പുറത്തുവന്ന അനിലിന്റെ ചിത്രം. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് അദ്ദേഹം. വമ്പൻ കാസ്റ്റ് ആണ് ഈ സിനിമയ്ക്കായി അണിനിരക്കുന്നത്.

വെങ്കിടേഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വെങ്കിടേഷിനൊപ്പം ഒരു പ്രധാന റോളിൽ ഫഹദ് ഫാസിലും എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമാണ് നടൻ വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീർത്തി സുരേഷ്, പൂജ ഹെഗ്‌ഡെ, ആഷിക രംഗനാഥ് എന്നിവരാണ് സിനിമയിലെ നായികമാർ. പതിവ് അനിൽ രവിപുടി സിനിമകളെപ്പോലെ കോമഡിയും ഡ്രാമയും കൂടിക്കലർന്ന ഒരു ഫൺ സിനിമയാകും ഇതെന്നാണ് സൂചന.

അതേസമയം, ചിരഞ്ജീവി ചിത്രം മന ശങ്കര വര പ്രസാദ് ഗാരു സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ജനുവരി 11 മുതൽ മന ശങ്കര വര പ്രസാദ് ഗാരു സ്ട്രീമിങ് ആരംഭിക്കും. സീ 5 ലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 400 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ നേട്ടം. സീ നെറ്റ്‍വര്‍ക്ക് ആണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ഒരുമിച്ച് വാങ്ങിയിരിക്കുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ ചിരഞ്ജീവി വാങ്ങുന്നത്. 70 കോടിയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കാതറിന്‍ ട്രെസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഫഹദ് ചിത്രം. ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നതെന്നും ഫഹദ് പറഞ്ഞിരുന്നു. ഒരുപാട് സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ’, എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button