കോളിവുഡിൽ തിരക്കുള്ള സംവിധായകനും നടനുമാണ് ധനുഷ്. ഒന്നിന് പുറകെ ഒന്നായി നടന്റെ സിനിമകൾ തിയേറ്ററിൽ എത്തുകയാണ്. ഇപ്പോഴിതാ നടൻ നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. 10 വര്ഷം മുന്നേ കരാർ ഒപ്പിട്ട പടത്തിൽ ഇതുവരെ തരാം അഭിനയിച്ചിട്ടില്ല, സിനിമ വൈകുന്നതിൽ നടനോട് 20 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.’നാൻ രുദ്രൻ’ എന്ന പേരിൽ നിർമാണക്കമ്പനിയാണ് നടൻ വക്കീൽ നോട്ടീസ് അയച്ചത്. 2016-ൽ ധനുഷുമായി ഒരു സിനിമ ചെയ്യാം എന്ന കരാറിൽ ഇവർ എത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചില്ല. ധനുഷ് തന്നെയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നതും. സിനിമ വൈകിയതോടെ പിന്നീട് സംവിധായകനെ മാറ്റാൻ നിർമാണക്കമ്പനി തീരുമാനിച്ചു. എന്നാൽ തിരക്കഥ കൈമാറാൻ ധനുഷ് തയ്യാറായില്ലെന്നാണ് വകീൽ നോട്ടീസിൽ പറയുന്നത്.
2016 ൽ ഈ സിനിമയ്ക്ക് കരാർ ഒപ്പിടുകയൂം എന്നാൽ ചിത്രത്തിന് ഡേറ്റ് നൽകാതെ മറ്റ് സിനിമകളിൽ ധനുഷ് അഭിനയിച്ചുവെന്നും പരാതിയിൽ പറയുന്നു. സിനിമ നീണ്ടുപോകുന്നത് നിർമാതാക്കൾക്ക് നഷ്ടം ഉണ്ടാക്കിയെന്നും ധനുഷ് ഇതിൽ മറുപടി നൽകിയില്ലെങ്കിൽ 20 കോടി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും വാക്കേത് നോട്ടീസിൽ പറയുന്നു. അതേസമയം, ധനുഷിനെ നായകനാക്കി രാജ്കുമാർ ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് നടൻ ഇപ്പോൾ. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.




